ഡോണ്‍ 3 വിവാദം ഇനി രണ്‍വീര്‍ സിംഗിന് അഭിനയം തുടരാന്‍ കഴിയുമോ? എണകഇഋ വിലക്കിന്റെ അര്‍ത്ഥമെന്താണ്

ബോളിവുഡ് സിനിമാ ലോകത്തെ അമ്പരപ്പിച്ചുക്കൊണ്ട് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗിനെതിരെ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിന്‍ എംപ്ലോയീസ് രംഗത്തെത്തിയിരിക്കുന്നു. ഫര്‍ഹാന്‍ അക്തറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഡോണ്‍ 3’ എന്ന ചിത്രത്തില്‍ നിന്ന് അവസാന നിമിഷം താരം പിന്മാറിയതാണ് കടുത്ത തീരുമാനത്തിലേക്ക് സംഘടനയെ നയിച്ചത്. ഷൂട്ടിംഗ് തുടങ്ങാന്‍ വെറും മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ രണ്‍വീര്‍ സിനിമയില്‍ നിന്ന് പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് നിര്‍മ്മാതാക്കളായ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് പരാതി നല്‍കുകയായിരുന്നു.

ഈ വിഷയത്തില്‍ എന്ത് നടപടിയാണ് എണകഇഋ കൈക്കൊണ്ടിരിക്കുന്നത് എന്നത് സിനിമാപ്രേമികളില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രണ്‍വീര്‍ സിംഗുമായി സഹകരിക്കരുതെന്ന് കാണിച്ച് സംഘടന ഒരു ‘നോണ്‍-കോഓപ്പറേഷന്‍’ ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനര്‍ത്ഥം, എണകഇഋല്‍ അംഗങ്ങളായ ക്യാമറമാന്‍മാര്‍, സ്‌പോട്ട് ബോയ്‌സ്, ലൈറ്റ് ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലുള്ള നാല് ലക്ഷത്തോളം പേര്‍ രണ്‍വീര്‍ സിംഗുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ്.

സിനിമയുടെ നിര്‍മ്മാണത്തിനായി ഇതിനകം വലിയൊരു തുക ചിലവഴിച്ചതായും ഏകദേശം 45 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കഥയിലെ മാറ്റങ്ങളും മറ്റും കാരണമാണ് താന്‍ പിന്മാറുന്നതെന്ന് താരം വ്യക്തമാക്കിയെങ്കിലും, പ്രീ-പ്രൊഡക്ഷന്‍ ജോലികളും ലൊക്കേഷന്‍ പരിശോധനകളും പൂര്‍ത്തിയായ ഒരു വലിയ പ്രോജക്റ്റില്‍ നിന്ന് ഇത്തരത്തില്‍ പിന്മാറുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഫെഡറേഷന്‍ വ്യക്തമാക്കുന്നത്. പലതവണ നോട്ടീസുകള്‍ അയച്ചിട്ടും രണ്‍വീറില്‍ നിന്ന് മറുപടി ലഭിക്കാത്തതാണ് സംഘടനയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.

ഒരു സൂപ്പര്‍ താരം നിയമത്തിന് മുകളില്‍ അല്ലെന്നും, വലിയ ബജറ്റിലുള്ള സിനിമകള്‍ അനിശ്ചിതത്വത്തിലാക്കുന്നത് നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും എണകഇഋ പ്രസിഡന്റ് ബി.എന്‍ തിവാരി വ്യക്തമാക്കി. വ്യവസായത്തിലെ അച്ചടക്കം പാലിക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് സംഘടനയുടെ നിലപാട്. ഈ ഉത്തരവ് നിലവില്‍ വന്നതോടെ, രണ്‍വീര്‍ സിംഗ് കരാര്‍ ഒപ്പിട്ട മറ്റ് സിനിമകളുടെയും പ്രൊഡക്ഷന്‍ ജോലികള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.

പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എങ്കിലും, പ്രശ്‌നം പരിഹരിക്കുന്നതുവരെ രണ്‍വീറുമായുള്ള സഹകരണം നിര്‍ത്തിവെക്കാന്‍ എല്ലാ സിനിമാ പ്രവര്‍ത്തകരോടും എണകഇഋ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ കരിയറിലെ മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇത്തരമൊരു വിവാദത്തില്‍ താരം കുടുങ്ങിയിരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നടപടിയെന്ന് എണകഇഋ ചീഫ് അഡൈ്വസര്‍ അശോക് പണ്ഡിറ്റ് പറഞ്ഞു. അവസാന നിമിഷം താരങ്ങള്‍ സിനിമയില്‍ നിന്ന് പിന്മാറുന്ന പ്രവണത ബോളിവുഡില്‍ വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം കര്‍ശന നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ വിജയങ്ങള്‍ക്കും മികച്ച പ്രകടനങ്ങള്‍ക്കും ശേഷം വാര്‍ത്തകളില്‍ ഇടംപിടിച്ച രണ്‍വീര്‍ സിംഗിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. താരത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വരാനിരിക്കുന്നതേയുള്ളൂ. പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെട്ടില്ലെങ്കില്‍, അത് താരത്തിന്റെ ഭാവി പ്രോജക്റ്റുകളെയും നിര്‍മ്മാതാക്കളെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ബോളിവുഡിന്റെ ഈ ‘വിലക്ക്’ വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *