അള്ളട മുക്കാതം നാട്ടില്‍ ഒരു തെയ്യാട്ട കാലത്തിന് കൂടി സമാപനം കുറിച്ചുകൊണ്ട് മടിയന്‍ കൂലോം കലശോത്സവം സമാപിച്ചു.

കാഞ്ഞങ്ങാട്: ബ്രാഹ്‌മണരും അബ്രാഹ്‌മണരും പൂജ ചെയ്യുന്നു എന്ന് ഖ്യാതി നേടിയ ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്ര കലശ മഹോത്സവത്തിന് സമാപനമായി. കലശ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രപാലകന്‍, കാളരാത്രി അമ്മ, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങളുടെ തിരുമുടി ഉയര്‍ന്നു. ഇതോടൊപ്പം 6 കലശങ്ങളും ക്ഷേത്രത്തെ വലംവയ്ക്കുന്ന കാഴ്ച ഭക്തി സാന്ദ്രമായ അനുഭൂതി സൃഷ്ടിച്ചു. കിഴക്ക്കും കര ഇളയിടത്ത് കുതിര് പുള്ളി കരിങ്കാളി അമ്മ ദേവസ്ഥാന പരിധിയില്‍ വരുന്ന കളരിയില്‍ നിന്നുള്ള തെരളി, ഭട്യന്‍ എന്നീ കലശങ്ങളും അടോട്ട് മൂത്തേടത്ത് കുതിര് പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന അടോട്ട് കളരിയില്‍ നിന്നും മധുര കാട് വയലില്‍ നിന്നുമുള്ള ഓരോ കലശങ്ങള്‍, മടിക്കൈ പെരിയാ ങ്കോട്ട് തീയര്‍ പാലം കളരിയില്‍ നിന്നുമുള്ള രണ്ട് കലശങ്ങള്‍ തെയ്യങ്ങളോടൊപ്പം ഭക്തജനങ്ങളുടെ ആയം മൂളലോടടും ആര്‍പ്പ് വിളികളോടെയും ക്ഷേത്രത്തെ വലം വയ്ക്കുന്ന കാഴ്ച നയന മനോഹരമായിരുന്നു. ക്ഷേത്രപാലകന്റെയും കാളരാത്രി അമ്മയുടെയും ശ്രീകോവിന് ചുറ്റും അലങ്കരിച്ച കലശ തട്ടുകളും തലയിലേ ന്തി വിവിധ കഴ കങ്ങളില്‍ നിന്നെത്തിയ കലശക്കാര്‍ വാല്യക്കാരോടൊപ്പം എത്രവട്ടം വലം വയ്ക്കുന്നു എന്നത് സംഘത്തിന്റെ കരുത്ത് കാട്ടുന്നതും പോയ കാലഘട്ടത്തിന്റെ ആയോധനത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ശക്തമായ തെളിവായി തീരുകയും ചെയ്യുന്നു. കാഴ്ച കൂടിയായിത്തീരുന്നു ചെണ്ടമേള ത്തോടൊപ്പം പ്രത്യേക വാദ്യമായ സാക്‌സോ ഫോണ്‍ സംഗീതവും അന്തരീക്ഷത്തെ ഭക്തി സാന്ദ്രമാക്കി. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിനുള്ള മീന്‍ കോവ സമര്‍പ്പണവും ഇതോടൊപ്പം നടന്നു. മടിയന്‍ കൂലോം കലശോ ത്സവ സമാപനത്തോടെ അള്ളട മുക്കാതം നാട്ടിലെ ഒരു തെയ്യാട്ട കാലത്തിന് കൂടി സമാപനം ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *