സ്വത്ത് മകള്‍ക്ക് മാത്രം കൊടുത്ത് അച്ഛന്‍; സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്

ലഖ്‌നൗ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്. മഹേര ചുംഗി എന്ന സ്ഥലത്ത് വെച്ച് ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. റിട്ടയേര്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലവ്കുഷ് ചൗഹാന്റെ മകന്‍ ഹര്‍ഷവര്‍ദ്ധന്‍ ആണ് പ്രതി. തന്റെ സഹോദരി ജ്യോതി (40), മൂന്ന് വയസ്സുള്ള മരുമകള്‍ എന്നിവര്‍ക്ക് നേരെയാണ് വെടുയുതിര്‍ത്തതെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) സഞ്ജയ് കുമാര്‍ വര്‍മ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊല്ലപ്പെട്ട മകളോടൊപ്പമാണ് അച്ഛന്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് ജ്യോതിയുടെ അച്ഛന്‍ ലവ്കുഷ് ചൗഹാന്‍ ഒന്നാം നിലയിലും ജ്യോതി, ഭര്‍ത്താവ് രാഹുല്‍, മകള്‍ തഷു, ഹര്‍ഷവര്‍ദ്ധന്റെ ഭാര്യ എന്നിവര്‍ താഴത്തെ നിലയിലുമാണ് ഉണ്ടായിരുന്നത്. ജ്യോതിയെയും തഷുവിനെയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. അതേസമയം ജ്യോതിയുടെ ഭര്‍ത്താവ് രാഹുല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും പൊലീസ കൂട്ടിച്ചേര്‍ത്തു.

2019ലാണ് രാഹുലും ജ്യോതിയും വിവാഹിതരായത്. പിന്നീട് പ്രായമായ പിതാവിന്റെ സംരക്ഷണത്തിനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി അച്ഛനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് രാഹുല്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും അച്ഛന്‍ പൊലീസിനോട് പറഞ്ഞു. അച്ഛന്‍ തന്റെ വീടും കൃഷിയിടവും ജ്യോതിയുടെ പേരിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത്. ഇത് ഹര്‍ഷവര്‍ദ്ധനെ പ്രകോപിപ്പിക്കുകയും വീട്ടില്‍ പതിവായി വഴക്കുണ്ടാക്കാനുള്ള കാരണമായെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *