രണ്ടു വര്‍ഷം മുമ്പ് സ്‌കൂളില്‍വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്‍ക്കം; 17കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

മലപ്പുറം: വണ്ടൂര്‍ അയനിക്കോട് പതിനേഴുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഞായറാഴ്ച വൈകിട്ട് ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകന്‍ അന്‍ഷിദിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈ പൊട്ടുകയും ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ പ്രതിചേര്‍ത്താണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മര്‍ദ്ദിനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ട്. രണ്ടു വര്‍ഷം മുമ്പ് കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനമെന്നാണ് പരാതി. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയുണ്ടായ അടിപിടിയില്‍ ഉള്‍പ്പെട്ടിരുന്ന മറ്റൊരു കുട്ടിയും അവരുടെ ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ട് 17കാരന്‍ സഹോദരനൊപ്പം കടയില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. ഇവിടെ വെച്ച് മുമ്പ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് 17കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *