വനാതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

കാസര്‍ഗോഡ് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ആര്‍ ആര്‍ ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാ ണെന്ന് വനം വവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇനി അനുവദിക്കുന്ന ആദ്യത്തെ ആര്‍ ആര്‍ ടി കാസര്‍ഗോഡ് ജില്ലയ്ക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു വനമേഖലയിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവില്‍സ്റ്റേഷനില്‍ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വനം മന്ത്രി. വനാതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലു ഉള്ളതുമായ പദ്ധതികള്‍ നടപ്പിലാക്കും. വയനാട്ടിലും കണ്ണൂരിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട് ഇതേപോലുള്ള പദ്ധതികള്‍ കാസര്‍ഗോഡ് ജില്ലയിലും ആവിഷ്‌കരിച്ച് നടപ്പാക്കും.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായ പരിശീലനം നല്‍കുന്നതിനും നടപടി സ്വീകരിക്കും. ജനങ്ങള്‍ക്ക് അനുകൂലമായി കോടതികളില്‍ നിന്നുണ്ടാകുന്ന ഉത്തരവുകള്‍ നടപ്പാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കരുത് എന്നും മന്ത്രി പറഞ്ഞും വന്യജീവി സംഘര്‍ഷം നേരിടുന്നതില്‍ ജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ സഹകരണത്തോടെയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിലവിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രത്യേക ദ്രുത കര്‍മ്മ സേന യുടെ പ്രൊപ്പോസല്‍ നല്‍കിയാല്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

സബ് കലക്ടര്‍ പ്രതീക്ജയിന്‍ വിശിഷ്ടാതിഥിയായി ജില്ലാപഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.രാധാമണി, പഞ്ചായത്ത് വാര്‍ഡ്മെമ്പര്‍ മോന്ഡസി ജോയ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ.അപ്പുക്കുട്ടന്‍, എം.പി ജോസഫ്, എന്‍. പുഷ്പരാജന്‍, ബെന്നി നാഗമറ്റം, എ.സി എ ല്ത്തീഫ്, ജോസ് കാക്കകൂടുങ്കല്‍, മത്തായി അനുമുറ്റം, കെ.ടി സക്കറിയ, കെ.സി മുഹമ്മദ് കുഞ്ഞി, നന്ദകുമാര്‍, ജോര്‍ജ്ജ്കുട്ടി തോമസ്, ജെറ്റോജോസഫ്, സണ്ണി അരുമന, കെ.എസ് മണി, വി.കെ രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. രതീശന്‍, വെള്ളരിക്കുണ്ട് താഹസില്‍ദാര്‍ പി.വി മുരളി തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ നേര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ സ്വാഗതവും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് നന്ദിയും പറഞ്ഞു.

കാസര്‍ഗോഡ് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് അത്തിയടുക്കം നിവാസികള്‍ക്ക് വനംവകുപ്പ് അനുവദിച്ച സര്‍ട്ടിഫിക്കറ്റ് വനാവകാശ നിയമപ്രകാരമുള്ള കുടിവെള്ള പദ്ധതിക്ക് ഭൂമി അനുവദിക്കുന്നതിന്റെ രേഖ കൈമാറ്റം വനനീര്‍ പദ്ധതിയുടെ ഉദ്ഘാടനം എന്നിവ വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷനില്‍ വനം ,വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. വനനീര്‍ ഓഡിയോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു ഓഡിയോയില്‍ ഗാനം രചിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്‍ വി സത്യന്‍ ഗാനമാലപിച്ച ഡി എഫ് ഓ കെ അഷ്‌റഫ് കോറസ് പാടിയ പാട്ടുകാര്‍ തുടങ്ങിയവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *