ജില്ലയില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പാണത്തൂരില്‍

പാണത്തൂര്‍ : ജില്ലയില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പാണത്തൂരിലാണ്. 305 മില്ലി.മീറ്റര്‍ മഴയാണ് പാണത്തൂര്‍ പ്രദേശത്ത് പെയ്തത്. മറ്റു സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയ മഴയുടെ തോത് : അഡൂര്‍ വില്ലേജിലെ പടിയത്തടുക്ക പ്രദേശത്ത് 240.2 എം.എം., ഷേണി പ്രദേശത്ത് 216.2 എം.എം., പൈക്ക പ്രദേശത്ത് 212 എം.എം., വെള്ളരിക്കുണ്ട് പ്രദേശത്ത് 236.5 എം. എം. എന്നിങ്ങനെ മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് (ജുലൈ 31)ന് വൈകുന്നേരം 7 മണിക്ക് റെഡ്ഡ് അലര്‍ട്ട് പ്രഖ്യപിച്ച സാഹചര്യത്തില്‍, ഇത് നാളെ രാവിലെ 10 മണി വരെ തുടരുമെന്ന് അറിയിപ്പുള്ളതിനാല്‍ 24 മണിക്കൂറില്‍ 204 ാാ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ആയത് മുന്നില്‍ കണ്ട് കൊണ്ട് പാണത്തൂര്‍, പടിയത്തടുക്ക, ഷേണി, പൈക്ക, വെള്ളരിക്കുണ്ട് എന്നീ പ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.കൂടാതെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ വില്ലേജിലെ പാലച്ചാല്‍, കോട്ടക്കുന്ന്, മാലോത്ത് വില്ലേജിലെ മഞ്ചുച്ചാല്‍, ചെത്തിപ്പുഴത്തറ്റ്, നമ്പ്യാര്‍മല, കാട്ടാന്‍കവല, വെസ്റ്റേ എളേരി വില്ലേജിലെ മുത്തപ്പന്‍പ്പാറ, കോട്ടമല, മുടന്തന്‍പ്പാറ, ചിറ്റാരിക്കല്‍ വില്ലേജിലെ മണ്ഡപം, ഗോക്കടവ്, അര്‍ക്കത്തട്ട്, ബേളൂര്‍ വില്ലേജിലെ നായ്കയം, നരയാര്‍, പടിമരുത്, കള്ളാര്‍ വില്ലേജിലെ നീലിമല, പെരിങ്കയം, പനത്തടി വില്ലേജിലെ കമ്മാടി, കല്ലപ്പള്ളി, പുളിങ്കുച്ചി, റാണിപുരം, കടിക്കല്‍, ഓട്ടമല, തുമ്പോഡി, പെരുത്തടി, തായന്നൂര്‍ കുളിയാര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *