അര്‍ജുനെ തേടുന്ന പ്രതീക്ഷ; റോഡിന്റെ മധ്യഭാഗത്ത് നിന്ന് സിഗ്‌നല്‍

കോഴിക്കോട്; കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി റഡാര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിലാണ് ഇനി പ്രതീക്ഷ.സൂരത്കല്‍ എന്‍ഐടിയിലെ വിദഗ്ധരാണ് റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. മലയാളികളും സംഘത്തിലുണ്ട്.നിലവില്‍ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്‌നല്‍ പ്രകാരമാണ് തെരച്ചില്‍ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്‌നല്‍ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.70% യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാം എന്നാണ് റഡാര്‍ സംഘം വ്യക്തമാക്കുന്നത്. സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്‌നല്‍ ലഭിച്ച ഈ സ്ഥലം മാര്‍ക്ക് ചെയ്താണ് മണ്ണെടുത്ത് മാറ്റുന്നത്.അര്‍ജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക റഡാര്‍ പരിശോധന മണിക്കൂറുകള്‍ പിന്നിടുമ്‌ബോഴും അര്‍ജുനെ കണ്ടെത്താനായിട്ടില്ല. സൂറത്കല്‍ എന്‍ ഐ ടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്.
നേരത്തെ റഡാറില്‍ 3 സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ സിഗ്‌നല്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *