ജര്‍മ്മനിയുടെ ഇതിഹാസ കാവല്‍ക്കാരന്‍ ഇനിയില്ല മാനുവല്‍ നൂയര്‍ അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസവും ഗോള്‍ക്കീപ്പറുമായ മാനുവല്‍ നൂയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പില്‍ നിന്ന് ജര്‍മ്മനി അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെയാണ് നാല്‍പ്പതുകാരനായ ഈ താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. പാരഗ്വായ്ക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ജര്‍മ്മനി പരാജയപ്പെട്ടതോടെയാണ് ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് നൂയര്‍ വിരമിക്കല്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

2024-ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച നൂയറിനെ 2026-ലെ ലോകകപ്പിനായി പ്രത്യേകമായി തിരികെ വിളിക്കുകയായിരുന്നു. നിര്‍ണ്ണായകമായ പാരഗ്വായ് മത്സരത്തില്‍ ഒരു പെനാല്‍റ്റി കിക്കുകള്‍ തടുത്തിടാന്‍ നൂയറിന് സാധിച്ചെങ്കിലും ജര്‍മ്മനിയെ വിജയത്തിലേക്ക് നയിക്കാന്‍ അത് മതിയായിരുന്നില്ല. ഈ ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളിലും ക്ലീന്‍ഷീറ്റ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല എന്നത് താരത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി. ജര്‍മ്മന്‍ ദേശീയ ജേഴ്‌സിയില്‍ 128 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഈ ഇതിഹാസ താരം പന്തുതട്ടിയത്.

അഹീ െഞലമറ:സഞ്ജു പുറത്ത്? അയര്‍ലന്‍ഡ് തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് അഗ്‌നിപരീക്ഷ; ഇന്ത്യയുടെ മാറ്റങ്ങള്‍ക്കായുള്ള കാത്തിരിപ്പ്!

ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ശേഷമാണ് നൂയര്‍ പടിയിറങ്ങുന്നത്. ലോകകപ്പ് നേട്ടങ്ങളിലടക്കം നിര്‍ണ്ണായക സാന്നിധ്യമായിരുന്ന നൂയര്‍, തന്റെ നീണ്ട കരിയറിലൂടെ ലോകത്തിലെ തന്നെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലെ പരാജയം ടീമിനെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെങ്കിലും, ജര്‍മ്മന്‍ ഫുട്‌ബോളിന് താന്‍ നല്‍കിയ സംഭാവനകളുടെ സംതൃപ്തിയോടെയാണ് താരം വിടവാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *