മതസൗഹാര്‍ദം വിളിച്ചോതി ജമാഅത്ത് ഭാരവാഹികളുടെ ക്ഷേത്ര സന്ദര്‍ശനം

കാഞ്ഞങ്ങാട്: പാട്ട് ഉത്സവം നടക്കുന്ന മടിയന്‍ കൂലോം ക്ഷേത്രത്തിലേക്ക് ജമാഅത്ത് ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത് മതസൗഹാദത്തിന്റെ സന്ദേശം വിളിച്ചോതി. മടിയന്‍ കൂലോം ക്ഷേത്രവും അതിഞ്ഞാല്‍ പള്ളിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇന്നും നിലനില്‍ക്കുന്നു എന്ന് ഊട്ടി ഉറപ്പിക്കുന്ന രീതിയില്‍ അതിഞ്ഞാ ല്‍ പള്ളി ഭാരവാഹികളുടെ സന്ദര്‍ശനമാണ് ആദ്യം നടന്നത്. തുടര്‍ന്ന് മാണിക്കോത്ത് പള്ളി ഭാരവാഹികളുടെ സന്ദര്‍ശനവും നടന്നു. ഇരു പള്ളി ഭാരവാഹികളെയും ക്ഷേത്ര ഭാരവാഹികളും ട്രസ്റ്റി ബോര്‍ഡും നാട്ടുകാരും മറ്റ് ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്ന പള്ളി ഭാരവാഹികള്‍ക്ക് ക്ഷേത്രത്തെക്കുറിച്ചും ചടങ്ങുകളെ കുറിച്ചും വിശദീകരിച്ചു നല്‍കി.

തുടര്‍ന്ന് നടന്ന യോഗത്തില്‍ ഇരു വിഭാഗങ്ങളും ഒന്നിച്ച് കൈകോര്‍ത്ത് ചേര്‍ന്ന് സമൂഹ നന്മയുടെ കാവലാളാകാന്‍ പ്രവര്‍ത്തിക്കുമെന്ന് സന്ദേശം നല്‍കി. അതി ഞ്ഞാല്‍ പള്ളി ഭാരവാഹികളായ പാലാട്ട് ഹുസൈന്‍, സി.എച്ച് സുലൈമാന്‍ ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി, ബി. മുഹമ്മദ്കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്, സി. എച്ച്. റിയാസ് അഷറഫ് അജ് വ, റമീസ്, മുസ്തഫ, ഇമ്തിയാസ്, മഹൂദ്, ഹാരിസ് തുടങ്ങിയവരും
മാണിക്കോത്ത് മഖാം ജമാഅത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികളായ അസീസ് പാലക്കി, നിഷാദ് എം.പി, അഷ്‌റഫ്. പി, ഇബ്രാഹിം ഹാജി,
കെ. വി. അബ്ദുല്‍ റഹിമാന്‍, അബ്ദുള്ള മാണിക്കോത്ത്, മജീദ്, സലാം, സിറാജ് എന്നിവരും അടങ്ങുന്നതായിരുന്നു ക്ഷേത്ര സന്ദര്‍ശന സംഘം. മടിയന്‍ കൂലോം ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ വി. എം ജയദേവന്‍, ട്രസ്റ്റിമാരായ വി. നാരായണന്‍,കെ. വി അശോകന്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍ മടിയന്‍ കൂലോം വികസന സമിതി ഭാരവാഹികളായ എം. നാരായണന്‍, തമ്പാന്‍ ഭാസ്‌കരന്‍, ശ്രീനിവാസന്‍,
വി. കമ്മാരന്‍, പി. വി. സുരേഷ്, മനോജ്, ബി ഗംഗാധരന്‍, മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്ഇരു ജമാഅത്ത് ഭാരവാഹികളെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *